1947-ൽ, മലാക്ക കടലിടുക്കിലൂടെ സുമാത്രയെയും മലേഷ്യയെയും ബന്ധിപ്പിക്കുന്ന കപ്പലുകളിൽ ഒരു ദുരന്ത വാർത്ത കേട്ടതോടെയാണ് അന്വേഷണങ്ങൾ ആരംഭിച്ചത്. ക്യാപ്റ്റൻ ഉൾപ്പെടെ എല്ലാ ഉദ്യോഗസ്ഥരും ചാർട്ട് റൂമിലും മറ്റിടങ്ങളിലുമായി മരിച്ചു കിടക്കുന്നു. മുഴുവൻ ജീവനക്കാരും മരിച്ചിരിക്കാം. മരിക്കുന്നതിന് മുമ്പ് മനസ്സിലാക്കാൻ കഴിയാത്ത ചില മോഴ്സ് കോഡ് അലർട് ലഭിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്.
സിൽവർ സ്റ്റാർ എന്ന അമേരിക്കൻ കപ്പലാണ് അപകട കോളിനോട് പ്രതികരിച്ചത് എന്നാണ് കമ്മ്യൂണിക്കേഷൻ ഓഫീസർ ഔറാങ് മെഡാൻ പറയുന്നത്, എന്നാൽ ജീവനക്കാരെ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചിട്ടും ഡെക്കിൽ ജോലിക്കാരുടെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ അവർ കപ്പലിൽ കയറി, ഭയാനകമായ ഒരു കാഴ്ച്ചയാണ് അവരെ വരവേറ്റത്. ഡച്ചുകാരുടെ മൃതദേഹങ്ങൾ ഡെക്കിന് ചുറ്റും ചിതറിക്കിടക്കുകയായിരുന്നു, അവരുടെ മുഖങ്ങൾ അവരുടെ മരണത്തിന് മുമ്പ് ഭയാനകമായ എന്തെങ്കിലും കണ്ടിരിക്കാം. കപ്പലിലെ നായയും മരിച്ചിരുന്നു, അതിന്റെ മുഖം വേദനയാൽ വികൃതമായിരുന്നു. കമ്മ്യൂണിക്കേഷൻ ഓഫീസർ അപ്പോഴും തന്റെ സ്ഥാനത്തായിരുന്നു, ക്യാപ്റ്റന്റെ മൃതദേഹം പാലത്തിൽ കണ്ടെത്തിയപ്പോൾ തണുത്ത വിരലുകൾ ടെലിഗ്രാഫിൽ അമർത്തി. അതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. അവിടെ 100 ഡിഗ്രിക്ക് മുകളിലായിരുന്നിട്ടും ഒരു തണുത്ത എന്തോ ഒന്ന് അവരെ പിടികൂടി എന്ന് അനുമാനിക്കാം.
പെട്ടെന്ന് അവർ തങ്ങളുടെ കപ്പൽ ഔറാങ് മേദാൻ തുറമുഖത്തേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. എന്നാൽ, ടൗ ലൈൻ ഘടിപ്പിച്ചതോടെ കപ്പലിൽ നിന്ന് പുക ഉയരാൻ തുടങ്ങി. കുറച്ച് നിമിഷങ്ങൾക്ക് ശേഷം അത് പൊട്ടിത്തെറിച്ചു, ശേഷം കപ്പൽ ഭാഗികമായി മുങ്ങുകയും അതിന്റെ പ്രവർത്തനം പൂർണമായി നിലക്കുകയും ചെയ്തു.
ഇത്ര ഭീകരമായ സംഭവത്തിനു ക്രൂ സാക്ഷ്യം വഹിച്ചത് എന്താണ്? അത് അമാനുഷികതയുടെ സൃഷ്ടിയാണെന്ന് ചിലർ അനുമാനിക്കുന്നു. ഒരുപക്ഷേ കടൽക്കൊള്ളക്കാരുടെ ഒരു സംഘം കപ്പൽ റെയ്ഡ് ചെയ്തിരിക്കാം എന്നൊക്കെ പലരും അനുമാനിച്ചു. പക്ഷെ മറ്റുചിലർക്ക് ശക്തമായ ശാസ്ത്രീയ ന്യായീകരണങ്ങളുണ്ട്.
പൊട്ടാസ്യം സയനൈഡ്, നൈട്രോഗ്ലിസറിൻ തുടങ്ങിയ അപകടകരമായ രാസവസ്തുക്കൾ ഡച്ച് കപ്പൽ കടത്തുകയായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നു. കടൽജലം ചരക്കുമായി സമ്പർക്കം പുലർത്തിയിരിക്കാം, അതുകാരണം അപകടകരമായ പുക പുറത്തുവിടുകയും അത് ക്രൂവിനെ വിഷലിപ്തമാക്കുകയും ചെയ്തു എന്നാണ് ചിലരുടെ കണ്ടെത്തൽ. സ്ഫോടനം നടന്നതിന് കാരണം നൈട്രോഗ്ലിസറിൻ മൂലമാകാം. ഒരുപക്ഷേ ബോയിലർ റൂമിൽ എന്തെങ്കിലും പ്രശ്നമുണ്ടായിരിക്കാം, അതിനാൽ കാർബൺ മോണോക്സൈഡ് അന്തരീക്ഷത്തിൽ പടർന്നത് മൂലം തീ പടർന്നു, കപ്പൽ നശിച്ചു ജീവനക്കാർ മരിച്ചു എന്നും അഭിപ്രായങ്ങൾ ഉണ്ട്. എങ്കിലും ഇതുവരെയുമുള്ള അന്വേഷണത്തിലൂടെ വ്യക്തമായ ഒരു തെളിവോ ഉത്തരമോ ലഭിച്ചിട്ടില്ല. സിൽവർ സ്റ്റാർ കപ്പലിന് രജിസ്ട്രേഷൻ രേഖകളൊന്നും ഇല്ല എന്നത് ഏറ്റവും ആശങ്കാജനകമായ വശമാണ്.